ദുബായ്: ജീവിതച്ചെലവ് വർധി ക്കുന്ന സാഹചര്യത്തിൽ വിനോദ ങ്ങളും മറ്റും വെട്ടിക്കുറയ്ക്കാതെ തന്നെ മാസാവസാനമുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വഴിയുണ്ട്. ദുബായിലെ താമസ ക്കാരുടെ പ്രധാന പ്രതിമാസ ചെലവുകളിലൊന്നായ ഡീവ (DEWA) ബില്ല് സ്മാർട്ടായി എങ്ങനെ കുറയ്ക്കാം എന്നതി നെക്കുറിച്ച് ചില നിർദ്ദേ ശങ്ങൾ അധികൃതർ തന്നെ പങ്കുവെക്കുന്നു.
നിങ്ങളുടെ വൈദ്യുതി, ജലം എന്നിവയുടെ ഉപയോഗത്തെ ക്കുറിച്ച് വ്യക്തമായ ധാരണയു ണ്ടെങ്കിൽ ബില്ലിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കു മെന്ന് ഡീവ വ്യക്തമാക്കുന്നു.
ബില്ലിനെക്കുറിച്ചറിയാം
സാധാരണയായി ആറ് പേജുകളി ലായാണ് ഡീവ ബില്ല് ലഭിക്കുന്നത്. ആദ്യ പേജിൽ അടയ്ക്കേണ്ട തുകയുടെ ചുരുക്കരൂപവും തുടർ ന്നുള്ള പേജുകളിൽ ഉപയോഗ ത്തിന്റെ വിശദവിവരങ്ങളും ഉണ്ടാകും. ഇതിൽ ഡീവയുടെ ചാർജുകൾ കൂടാതെ ദുബായ് മുനിസിപ്പാലിറ്റിയുടെ ഹൗസിംഗ്, സ്വീവറേജ് ചാർജുകളും ഉൾപ്പെടുന്നു.
ബില്ല് കുറയ്ക്കാനുള്ള 4 പ്രധാന വഴികൾ
* 1. സ്മാർട്ട് ലിവിങ് ഡാഷ്ബോർഡ് (Smart Living Dashboard):
നിങ്ങളുടെ ദൈനംദിന, പ്രതിമാസ ഉപയോഗങ്ങൾ നിരീക്ഷിക്കാൻ ഡീവ ആപ്പിലെ സ്മാർട്ട് ലിവിങ് ഫീച്ചർ സഹായിക്കും. എവിടെ യാണ് കൂടുതൽ വൈദ്യുതിയോ വെള്ളമോ പാഴാകുന്നത് എന്ന് കണ്ടെത്താൻ ഈ ഡാഷ്ബോർഡ് ഉപയോക്താക്കളെ സഹായിക്കുന്നു.
* 2. എവേ മോഡ് (Away Mode):
നിങ്ങൾ വീട്ടിലില്ലാത്ത സമയത്ത് അനാവശ്യമായി വൈദ്യുതിയോ വെള്ളമോ ഉപയോഗിക്കപ്പെടു ന്നുണ്ടോ എന്ന് ഈ ഫീച്ചർ വഴി അറിയാൻ സാധിക്കും. ജോലിക്കോ യാത്രയ്ക്കോ പോകുമ്പോൾ ഈ മോഡ് ഓൺ ചെയ്യുന്നത് വഴി അപ്രതീക്ഷിതമായ ചെലവുകൾ ഒഴിവാക്കാം. കൂടാതെ യാത്ര പോകുന്നതിന് മുൻപ് വാൽവുകൾ അടയ്ക്കാനും ലീക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും ഡീവ നിർദ്ദേശിക്കുന്നു.
* 3. ഹൈ യൂസേജ് അലേർട്ട് (High Usage Alert):
സ്മാർട്ട് മീറ്റർ ഉള്ള എല്ലാവർക്കും ഈ സേവനം ലഭ്യമാണ്. വെള്ളത്തിന്റെ ഉപയോഗത്തിൽ അസാധാരണമായ വർധനവോ പൈപ്പ് ലീക്കോ ഉണ്ടായാൽ ഉടൻ തന്നെ ഫോണിൽ അലേർട്ട് ലഭിക്കും. ഇത് വലിയ തോതിൽ വെള്ളം പാഴാകുന്നത് തടയാനും അതുവഴി ബില്ല് കുറയ്ക്കാനും സഹായിക്കും.
* 4. കൺസംപ്ഷൻ അസസ്മെന്റ് (Consumption Assessment):
നിങ്ങൾ ഉപയോഗിക്കുന്ന ഊർജ്ജ ത്തിന്റെ അളവ് സമാനമായ മറ്റ് വീടുകളുമായി താരതമ്യം ചെയ്യാൻ ഈ സേവനം സഹായിക്കും. ഡീവ നൽകുന്ന ലളിതമായ ഫോം പൂരിപ്പിച്ചു നൽകിയാൽ നിങ്ങളുടെ ഉപയോഗശീലം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ ക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്.
ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്തോ ഡീവ ആപ്പ് വഴിയോ വളരെ എളുപ്പത്തിൽ ബില്ലുകൾ അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 04 601 9999 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം.
ദുബായിലെ പ്രവാസികൾ ശ്രദ്ധിക്കുക: DEWA ബില്ല് കുറയ്ക്കാൻ ഇതാ ചില എളുപ്പവഴികൾ!
ദുബായിൽ ബിസിനസ്-ടൂറിസം മേഖലകൾക്ക് വൻ ഇളവുകൾ: ഒരു ശതകോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ ബിസിനസ്, ടൂറിസം മേഖലകൾക്ക് കരുത്തേകു ന്നതിനായി ഒരു ശതകോടി ദിർഹത്തിന്റെ വൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. 2026 ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തേ ക്കാണ് ഈ ഇളവുകൾ പ്രാബല്യ ത്തിൽ വരുന്നത്.
ഹോട്ടൽ-ടൂറിസം മേഖലയിലെ പ്രധാന ഇളവുകൾ
ഹോട്ടലുകൾക്കും ടൂറിസം സ്ഥാപന ങ്ങൾക്കും സാമ്പത്തിക ആശ്വാസം നൽകുന്നതിനായി താഴെ പറയുന്ന ഫീസുകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം അനുവദിച്ചു:
* റൂമുകൾക്കും ഭക്ഷണപാനീയങ്ങൾക്കും (F&B) മേലുള്ള 100% സെയിൽസ് ഫീസും നീട്ടിവെക്കാം.
* ടൂറിസം ദിർഹം ഫീസ് അടയ്ക്കുന്നതിനും ഇളവ് ബാധകമാണ്.
* ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഹോളിഡേ ഹോമുകൾ എന്നിവയുൾപ്പെടെ എല്ലാ താമസ സൗകര്യങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
ബിസിനസ് മേഖലയ്ക്കുള്ള മറ്റ് പിന്തുണകൾ
പുതിയ ലൈസൻസ് എടുക്കുന്ന വർക്കും നിലവിലുള്ളവ പുതുക്കു ന്നവർക്കും സഹായകമാകുന്ന രീതിയിൽ വിവിധ ഫീസുകൾ നീട്ടിവെച്ചിട്ടുണ്ട്:
* പ്രീമിയം ബിസിനസ് പേരുകൾക്കുള്ള ഫീസ്.
* ലൈസൻസ് ഭേദഗതി ഫീസ്, ലോക്കൽ സർവീസ് ഫീസ്.
* വേസ്റ്റ് മാനേജ്മെന്റ് ഫീസ്, സർവീസ് ഇംപ്രൂവ്മെന്റ് ഫീസ് എന്നിവയ്ക്കും മൂന്ന് മാസത്തെ സാവകാശം ലഭിക്കും.
* കസ്റ്റംസ് ഡാറ്റ ഗ്രേസ് പീരിയഡ് ദീർഘിപ്പിക്കുകയും റെസിഡൻസി പെർമിറ്റുകൾ നൽകുന്ന നടപ ടികൾ ലളിതമാക്കുകയും ചെയ്തു.
“പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള ശക്തമായ സഹകര ണമാണ് ദുബായുടെ വളർച്ചയുടെ അടിസ്ഥാനം. വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ബിസിനസ് സമൂഹത്തെ സഹായിക്കാനുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധ തയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ
ഹെലാൽ സയീദ് അൽമറി അറിയിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും, ദുബായ് ഭരണാധി കാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും കാഴ്ചപ്പാടുകൾക്ക് അനുസൃത മായാണ് ഈ നടപടികൾ. ഹോട്ടൽ ഉടമകളിൽ നിന്നും ബിസിനസ് നേതാക്കളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്ത തെന്ന് ഡിഇടി (DET) അധികൃതർ വ്യക്തമാക്കി. മൂന്ന് മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും.
മധ്യേഷ്യയിൽ ഉടൻ യുദ്ധം നിർത്തണം; ഇറാനും ഇസ്രായേലിനും യുഎസ്സിനും കർശന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: മധ്യേഷ്യയിൽ പടരുന്ന യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൈനിക നടപടികൾ ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകൾക്ക് വഴിമാറണ മെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ലോകം വലിയ സാമ്പത്തിക-സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരിട്ടുള്ള ഇടപെടലിന് ആഹ്വാനം:
സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രധാന രാജ്യങ്ങളോട് അദ്ദേഹം നേരിട്ട് ആവശ്യങ്ങൾ ഉന്നയിച്ചു:
* ഇസ്രായേലിനും യുഎസിനും: യുദ്ധം അടിയന്തരമായി അവസാനി പ്പിക്കാൻ ഇരുവരും തയ്യാറാകണം.
* ഇറാന്: അയൽരാജ്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഇറാൻ ഉടനടി നിർത്തലാക്കണം.
* അന്താരാഷ്ട്ര നിയമങ്ങൾ: ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ചുള്ള സമാധാനപരമായ പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടത്.
ആഗോള പ്രത്യാഘാതങ്ങൾ
യുദ്ധം വെറുമൊരു പ്രാദേശിക പ്രശ്നമല്ലെന്നും അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി:
* നാവിക സ്വാതന്ത്ര്യം: ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്ര ണങ്ങൾ അന്താരാഷ്ട്ര വിപണിയെ ബാധിക്കുന്നു.
* വിലക്കയറ്റം: യുദ്ധം കാരണം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധന ത്തിന്റെയും വില കുതിച്ചുയരുക യാണ്. ഇത് ലോകത്തെ പാവപ്പെട്ട രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത്.
* സുരക്ഷാ സമിതിയുടെ നിലപാട്: ഇറാൻ അയൽരാജ്യങ്ങളിൽ നടത്തുന്ന ആക്രമണങ്ങളെ സുരക്ഷാ സമിതി അപലപിച്ച തായും നാവിക സ്വാതന്ത്ര്യം മാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നയതന്ത്ര നീക്കങ്ങൾ
സമാധാന ശ്രമങ്ങൾ ഏകോപിപ്പി ക്കുന്നതിനായി തന്റെ പേഴ്സണൽ എൻവോയ് (Personal Envoy) ജീൻ അർനോൾട്ടിനെ ഗുട്ടെറസ് മേഖല യിലേക്ക് അയച്ചു. സംഘർഷങ്ങൾ താനേ അവസാനിക്കില്ലെന്നും ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള നയതന്ത്ര അവസരങ്ങൾ പാഴാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമാധാനത്തിലേക്കുള്ള വഴി ചർച്ചകളിലൂടെ മാത്രമാണെന്നും, സൈനിക നടപടികൾ ലോകത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്നും സെക്രട്ടറി ജനറൽ വീണ്ടും ഓർമ്മിപ്പിച്ചു.
വാക്കുകൾ അർത്ഥം മാറുമ്പോൾ: കാളയുടെ കഥ നൽകുന്ന ജീവിതപാഠം
“നമ്മുടെ പതനത്തിന് കാരണം എപ്പോഴും നമ്മുടെ ശത്രുക്കളായി രിക്കില്ല, ചിലപ്പോൾ നമ്മൾ വിശ്വസിച്ചു കൂടെക്കൂട്ടിയ സുഹൃ ത്തുക്കളോ നമ്മൾ അശ്രദ്ധ മായി പറഞ്ഞുപോയ വാക്കുകളോ ആകാം. കഠിനാധ്വാനിയായ ഒരു കാളയുടെ കഥ വാക്കുകളുടെ ശക്തിയെക്കുറിച്ചും ആശയവിനി മയത്തിൽ നാം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ചിന്തിപ്പി ക്കുന്ന ഒരു അപൂർവ്വ കഥയാണിത്.”
ഒരു കൊച്ചു ഗ്രാമത്തിൽ അധ്വാനി യായ ഒരു കർഷകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ കാളയും നായയും കഴുതയും ആടും പന്നിയുമെല്ലാം ഒരേ കുടുംബം പോലെ കഴിഞ്ഞുപോന്നു. എല്ലാവർക്കും അവരവരുടേതായ ജോലികളുണ്ടായിരുന്നു.
ഒരു ദിവസം കഠിനമായ വെയിലിൽ പാടം മുഴുവൻ ഉഴുതുമറിച്ച്, അങ്ങേയറ്റം ക്ഷീണിതനായാണ് കാള വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാളയുടെ തളർച്ച കണ്ട നായ അരികിൽ ചെന്ന് ചോദിച്ചു, “എന്തുപറ്റി സുഹൃത്തേ, നീ ഇന്ന് വല്ലാതെ തളർന്നിരിക്കുന്നല്ലോ?”
നെടുവീർപ്പിട്ടുകൊണ്ട് കാള പറഞ്ഞു, “അതേ സുഹൃത്തേ, ഇന്ന് വലിയ പണിയായിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നു. ഒരു ദിവസമെങ്കിലും ഒന്ന് വിശ്രമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്.”
കാളയുടെ വാക്കുകൾ കേട്ട നായയ്ക്ക് വലിയ സഹതാപം തോന്നി. അവൻ ഈ വിവരം വീട്ടിലെ കഴുതയോട് പറഞ്ഞു: “നമ്മുടെ കാള പാവമാണ്. കുറച്ചു ദിവസമായി അവൻ വല്ലാത്ത ക്ഷീണത്തിലാണ്. ഇനിയും ഇതുപോലെ പണിയെടുത്താൽ അവൻ പാടത്ത് കുഴഞ്ഞുവീഴും. ഇനി അവന് ജോലി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.”
തൊഴുത്തിൽ പുല്ലു തിന്നുകൊണ്ടി രുന്ന ആടിനെ കണ്ടപ്പോൾ കഴുത തന്റെ ആശങ്ക പങ്കുവെച്ചു. “ആടേ, നീ എത്ര ഭാഗ്യവാനാണ്! നിനക്ക് കാളയെപ്പോലെ കഷ്ടപ്പെടേ ണ്ടല്ലോ.”
ആട് അത്ഭുതത്തോടെ ചോദിച്ചു, “അതെന്താ കഴുതച്ചേട്ടാ അങ്ങനെ പറഞ്ഞത്?”
“അല്ല, നമ്മുടെ കാളയുടെ കാര്യം കഷ്ടമാണ്. ജോലി അത്രയ്ക്കും കഠിനമാണെന്നും ഇനി ഒരടി മുന്നോട്ട് നീങ്ങാൻ തനിക്ക് കഴിയി ല്ലെന്നുമാണ് അവൻ പറയുന്നത്,” കഴുത പറഞ്ഞു.
ഇത് കേട്ട ആട് പന്നിയുടെ അരികി ലെത്തി. “പന്നിയേ, നമുക്കിനി ജോലിഭാരം കൂടും കേട്ടോ.”
“അതെന്താ?” പന്നി സംശയ ത്തോടെ ചോദിച്ചു.
“നമ്മുടെ കാളയ്ക്ക് ഇനി പണിയെടുക്കാൻ തീരെ വയ്യത്രേ! അവൻ ജോലിക്കൊന്നും വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു,” ആട് പറഞ്ഞു.
ഇതുകേട്ട പന്നിക്ക് ദേഷ്യം വന്നു. “പണിയെടുക്കാതെ പിന്നെ അവനെന്താ ചെയ്യാൻ പോകുന്നത്?”
“അവൻ യജമാനനോട് സമരം ചെയ്യാൻ പോവുകയാണെന്നാണ് കേൾക്കുന്നത്,” ആട് പറഞ്ഞു നിർത്തി.
അവസാനം ഈ വാർത്ത പന്നിയിലൂടെ യജമാനന്റെ കാതുകളിലെത്തി. പന്നി പറഞ്ഞു: “യജമാനനേ, സൂക്ഷിക്കണം! കാള നിങ്ങളെ എതിർത്തു സംസാരി ക്കാൻ തുടങ്ങിയിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകാനാണ് അവന്റെ പദ്ധതിയത്രേ!”
യജമാനൻ ഞെട്ടിപ്പോയി. താൻ അന്നം കൊടുക്കുന്ന കാള തന്നെ ചതിക്കാനൊരുങ്ങുന്നു എന്ന വാർത്ത അദ്ദേഹത്തെ പ്രകോപിപ്പിച്ചു. വിശ്വസിക്കാൻ കൊള്ളാത്തവനെ എന്തിനു വളർത്തണം എന്ന് ചിന്തിച്ച അദ്ദേഹം, അന്നുതന്നെ തന്റെ കത്തിക്ക് മൂർച്ച കൂട്ടി. പിറ്റേദിവസം നേരം പുലർന്നപ്പോൾ ആ പാവം കാളയെ കൊന്ന് കറി വച്ചു .കാള മരിച്ചത് പണിയെടുത്തുള്ള ക്ഷീണം കൊണ്ടായിരുന്നില്ല. മറിച്ച്, താൻ വിശ്വസിച്ചു പറഞ്ഞ ഒരു വാക്ക് അർത്ഥം മാറി യജമാനന്റെ മുന്നിലെത്തിയത് കൊണ്ടാണ്. നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. നാം ഉദ്ദേശിച്ച അർത്ഥമല്ല നമ്മുടെ വാക്കുകൾക്ക് മറ്റുള്ളവർ നൽകു ന്നത്. അതുതന്നെയാണ് ഈ കഥ നൽകുന്ന വലിയ പാഠം .
1. വാക്കുകളുടെ പരിണാമം: കാള തന്റെ ക്ഷീണം നായയോട് പറഞ്ഞു. നായ അത് കഴുതയോട് പറഞ്ഞപ്പോൾ കാളയ്ക്ക് ജോലി ചെയ്യാൻ വയ്യ എന്നായി. ആട് വഴി പന്നിയിലേക്ക് എത്തിയപ്പോഴേക്കും കാള ‘സമരം ചെയ്യുന്നു’ എന്നും ‘യജമാനനെ എതിർക്കുന്നു’ എന്നും അർത്ഥം മാറി. ഒരു ചെറിയ പരാതി വലിയൊരു കലാപമായി വ്യാഖ്യാനി ക്കപ്പെട്ടു.
ആശയവിനിമയത്തിലെ ഈ പാളിച്ചയെക്കുറിച്ച് പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായ ജോർജ്ജ് ബെർണാഡ് ഷാ പറഞ്ഞത് ശ്രദ്ധേയമാണ്:
“The single biggest problem in communication is the illusion that it has taken place.” (ആശയവിനിമയത്തിലെ ഏറ്റവും വലിയ പ്രശ്നം, അത് കൃത്യമായി നടന്നു എന്ന നമ്മുടെ മിഥ്യാധാര ണയാണ്.)
2. ആരെ വിശ്വസിക്കണം? എവിടെ പറയണം?
നമ്മുടെ മനസ്സിന്റെ ഭാരം കുറയ്ക്കാൻ നാം പങ്കുവെക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർ അത് എങ്ങനെ ഉൾക്കൊള്ളുന്നു എന്നത് പ്രധാനമാണ്. ചെറിയ മനസ്സുള്ള വർ വ്യക്തികളെക്കുറിച്ച് സംസാരി ക്കുമ്പോൾ, വലിയ മനസ്സുള്ളവർ ആശയങ്ങളെക്കുറിച്ച് സംസാരി ക്കുന്നു.അമേരിക്കൻ രാഷ്ടീയനേ താവും നയതന്ത്രജ്ഞയും സാമൂഹ്യപ്രവർത്തകയും,അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ കാലം പ്രഥമവനിതയാ യിരുന്ന എലീനർ റൂസ്വെൽറ്റ് വാക്കുകളുടെ പ്രസക്തിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കു.:
“Great minds discuss ideas; average minds discuss events; small minds discuss people.”കാളയുടെ സുഹൃത്തുക്കൾ ആ കാളയുടെ വിഷമത്തെ ഒരു ‘സംഭവം’ ആക്കി മാറ്റുകയും അവസാനം അതൊരു ‘വ്യക്തിപരമായ അധിക്ഷേപം’ ആയി യജമാനന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
3. നാവു പിഴച്ചാൽ ആയുസ്സു പോകും
നൂറു വട്ടം ചിന്തിച്ചിട്ട് ഒരു വട്ടം മാത്രം സംസാരിക്കുക. വാക്കുകൾ അമ്പു പോലെയാണ്; ഒരിക്കൽ തൊടുത്തു വിട്ടാൽ അത് തിരിച്ചെടുക്കാൻ കഴിയില്ല. ഇത് തന്നെയാണ് അമേരിക്കയിലെ പ്രശസ്തനായ ഒരു വ്യാപാരിയും ധന നിക്ഷേപ കനും ലോകത്തിലെ സമ്പന്നരിൽ ഒരാളുമായിരുന്ന വാറൻ ബഫറ്റ് നമ്മെ ഓർമ്മിപ്പിക്കുന്നതും അദ്ദേഹം പറയുന്നു”“It takes 20 years to build a reputation and five minutes to ruin it.” (ഒരു വ്യക്തിയുടെ നല്ല പേര് (സൽപ്പേര്) ഉണ്ടാക്കാൻ ഇരുപത് വർഷം വേണ്ടിവരും; എന്നാൽ അത് നശിപ്പിക്കാൻ വെറും അഞ്ച് മിനിറ്റ് മതി.) BCE 551 – 479 കാലഘട്ടത്തിൽ ചൈനയിൽ ജീവിച്ചിരുന്ന സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകൻ കൺഫ്യൂഷ്യസ് നൽകുന്ന ഉപദേശം നാം എപ്പോഴും ഓർക്കണം:
“Think before you speak. Read before you think.” (നിങ്ങൾ സംസാ രിക്കുന്നതിന് മുമ്പ് ആലോചിക്കുക. ആലോചിക്കുന്നതിന് മുമ്പ് വായിക്കുക.) അദ്ദേഹം പറയുന്നത് ചിന്തിച്ച ശേഷം മാത്രമേ സംസാരി ക്കാവൂ എന്നാണ് .കാരണം ഒരു തെറ്റായ വാക്ക് ബന്ധങ്ങളും വിശ്വാസവും തകർക്കാൻ കഴിയും.
4. കേൾക്കുന്നതിലെ ജാഗ്രത
ഈ കഥയിലെ യജമാനൻ ചെയ്ത തെറ്റ് അന്വേഷിക്കാതെ തീരുമാന മെടുത്തു എന്നതാണ്. മറ്റൊരാളുടെ വാക്കുകൾ കേൾക്കുമ്പോൾ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെ ടാതെ പ്രതികരിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിമാറാം. അമേരിക്കൻ അദ്ധ്യാപകനും എഴുത്തുകാരനും വ്യവസായിയും പ്രഭാഷകനും, “The 7 Habits of Highly Effective People “എന്ന പ്രശസ്ത പുസ്തകത്തിൻ്റെ രചയിതാവുമായ സ്റ്റീഫൻ കോവി പറഞ്ഞതുപോലെ, “ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക, എന്നിട്ട് മറ്റുള്ളവർക്ക് നമ്മെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക.”
“Seek first to understand, then to be understood.”
വിജയത്തിലേക്കുള്ള പ്രായോഗിക പാഠങ്ങൾ
* അതിരുകൾ നിശ്ചയിക്കുക: എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കുവെക്കാതിരിക്കുക. ചില നിശബ്ദതകൾ വാക്കുകളേക്കാൾ സുരക്ഷിതമാണ്.
* വാക്കുകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ ക്ഷീണമോ പരാതിയോ ‘നിസ്സഹായത’ ആയി വ്യാഖ്യാനിക്ക പ്പെടാൻ ഇടനൽകരുത്.
* സത്യാവസ്ഥ പരിശോധിക്കുക: കേട്ടുകേൾവികൾ വിശ്വസിക്കുന്ന തിന് മുൻപ് നേരിട്ട് സംസാരിക്കാൻ തയ്യാറാവുക.
* വിശ്വാസ്യത ഉറപ്പാക്കുക: നിങ്ങളുടെ വാക്കുകൾ കൈമാ റാൻ വിശ്വസ്തരായ സുഹൃത്തു ക്കളെ മാത്രം തിരഞ്ഞെടുക്കുക.
അവസാന ചിന്ത
കാള കൊല്ലപ്പെട്ടത് അതിന്റെ കഴിവുകേട് കൊണ്ടല്ല, മറിച്ച് അതിന്റെ വാക്കുകൾ ‘തെറ്റായ കൈകളിൽ’ എത്തിയത് കൊണ്ടാണ്. നമ്മുടെ ജീവിത ത്തിലും വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അത് നമ്മെ ഉയരങ്ങളിലേക്ക് നയിക്കാം, അല്ലെങ്കിൽ ഇല്ലാതാക്കാം. അതുകൊണ്ട്, സംസാരിക്കു ന്നതിലും കേൾക്കുന്നതിലും ഒരുപോലെ വിവേകം പുലർത്തുക.
കാരണം, നിങ്ങളുടെ വായ തുറക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വാതിൽ തുറക്കുന്നത് പോലെയാണ്!
കോയമ്പത്തൂർ മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജം ഒന്നാം വാർഷികം ആഘോഷിച്ചു
കോയമ്പത്തൂർ: മലുമിച്ചംപട്ടി ശ്രീനാരായണഗുരു സമാജത്തിന്റെ ഒന്നാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പ് സംസ്ഥാന പ്രസിഡന്റ് കെ. ചെന്താമര ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു ചടങ്ങിൽ ദാമോദരൻ എം.എൽ.എ.വസന്തരാജൻ,ബൈജുഗോപാലൻ (എം.ഡി, ശ്രീ ഗോകുലം ചിറ്റ്സ്) എന്നിവർ മുഖ്യാതിഥികളായിയിരുന്നു. ശ്രീനാരായണഗുരു തമിഴക പേരമൈപ്പ് ഭാരവാഹികളായ രക്ഷാധികാരി കോറൽ വിശ്വനാഥൻ, ചെയർമാൻ ടി.പി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി. സുധീർ, ഖജാൻജി പൈങ്കിളി ഷിജിൽ എന്നിവരും ആശംസകൾ നേർന്നു.സമാജം പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി നാരായ ണൻകുട്ടി, ഖജാൻജി ജ്യോതി നാഥ്, സ്ഥാപക പ്രസിഡന്റ് സി.എസ്. അജിത്ത് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. സോമരാജൻ, ആർ. സാത്തപ്പൻ, അയിനിക്കൽ ശശി, സി.വി. വേണുഗോപാൽ, എം. ശിവഭാഗ്യം, കെ. വാസുദേവൻ, വി. പങ്കജാക്ഷൻ, ടി. സൈദ് ദിവാകരൻ, കെ. മനോഹരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരി പാടികളും അരങ്ങേറി.

പ്രൈമാർക്കിൻ്റെ ആദ്യ സ്റ്റോർ ദുബായ് മാളിൽ ഏപ്രിൽ 9 വ്യാഴാഴ്ച തുറക്കുന്നു
- ദുബായ്:-കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് ഫാഷൻ വസ്തങ്ങൾക്ക് പേരുകേട്ട പ്രൈമാർക്കിൻ്റെ ദുബായിലെ ആദ്യ ഷോറൂം ഏപ്രിൽ 9 വ്യാഴാഴ്ച ദുബായ് സിറ്റി സെന്റർ മിർദിഫിൽ തുറക്കും.യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ബജറ്റ് ഫാഷൻ ബ്രാൻഡ് ‘പ്രൈമാർക്ക്’ (Primark) ഒടുവിൽ ദുബായിൽ പ്രവർത്തനമാരം ഭിക്കുകയാണ്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള വസ്ത്രങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന പ്രൈമാർക്കിന്റെ ആദ്യ സ്റ്റോറാണ് ദുബായ് മാളിൽ തുറന്നത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങുകയാണ് അധികൃതർ.
പുതിയ സ്റ്റോറുകൾ എവിടെയൊക്കെ?
ദുബായ് മാളിലെ വൻ വിജയത്തിന് പിന്നാലെ താഴെ പറയുന്ന സ്ഥല ങ്ങളിൽ ഉടൻ പുതിയ ശാഖകൾ തുറക്കും:
* സിറ്റി സെന്റർ മിർദിഫ്: ഏപ്രിൽ 9 വ്യാഴാഴ്ച തുറക്കും.
* മാൾ ഓഫ് ദി എമിറേറ്റ്സ്: മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കും (തീയതി പ്രഖ്യാപിച്ചിട്ടില്ല).
* മറ്റ് രാജ്യങ്ങൾ: 2026 അവസാനത്തോടെ ബഹ്റൈൻ (സിറ്റി സെന്റർ ബഹ്റൈൻ), ഖത്തർ (ദോഹ ഫെസ്റ്റിവൽ സിറ്റി) എന്നിവിടങ്ങളിലും പ്രൈമാർക്ക് എത്തും.
അൽഷായ ഗ്രൂപ്പുമായി ചേർന്നാണ് പ്രൈമാർക്ക് മിഡിൽ ഈസ്റ്റിൽ വിപുലീകരണം നടത്തുന്നത്. കുവൈറ്റിലെ അവന്യൂസ് മാളിലായി രുന്നു മേഖലയിലെ ആദ്യ സ്റ്റോർ.
വിലക്കുറവ് തന്നെ പ്രധാന ആകർഷണം
യുകെയിലെ അതേ കുറഞ്ഞ നിരക്കുകൾ തന്നെ ദുബായിലും തുടരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
* ടി-ഷർട്ടുകൾ: 15 ദിർഹം മുതൽ.
* ജീൻസ്: 50 ദിർഹം മുതൽ.
* ബാഗുകളും ഷൂസുകളും: 27 ദിർഹം മുതൽ.
ഫാഷൻ വസ്ത്രങ്ങൾ കൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ (Beauty products), വീട്ടുപകര ണങ്ങൾ (Homeware), കുട്ടികൾ ക്കുള്ള വസ്ത്രങ്ങൾ എന്നിവ യെല്ലാം ഒരേ മേൽക്കൂരയിൽ ലഭ്യമാണ്.
“വിലയിൽ മാറ്റമുണ്ടാകില്ല. ജീൻസുകൾ 50 ദിർഹത്തിലും ബേസിക് ടി-ഷർട്ടുകൾ 15 ദിർഹത്തിലും ലഭ്യമാക്കും,” – ജോൺ ഹാഡൻ (CEO, അൽഷായ ഗ്രൂപ്പ്).
എന്താണ് പ്രൈമാർക്കിന്റെ പ്രത്യേകത?
55 വർഷം മുമ്പ് അയർലൻഡിലെ ഡബ്ലിനിൽ ‘പെന്നീസ്’ (Penney’s) എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ലോകമെമ്പാ ടുമുള്ള 17 രാജ്യങ്ങളിൽ 470-ലധികം സ്റ്റോറുകളുമായി പടർന്നു പന്തലിച്ചിരിക്കുകയാണ്. ട്രെൻഡി ഡിസൈനുകൾ സാധാരണ ക്കാർക്ക് താങ്ങാവുന്ന വിലയിൽ നൽകുന്നു എന്നതാണ് ഇതിന്റെ ജനപ്രീതിക്ക് കാരണം.
ബലൂൺ വിൽപ്പന ക്കാരനൻ പറഞ്ഞ രഹസ്യം: ആത്മവിശ്വാസ ത്തിന്റെ ആകാശങ്ങൾ
അസ്തമയ സൂര്യന്റെ ചായക്കൂ ട്ടുകൾ കടലിൽ കലങ്ങി മറിയുന്ന ഒരു സായംകാലം. ബീച്ചിലെ മണൽപ്പരപ്പ് ജനത്തിരക്കിനാൽ വീർപ്പുമുട്ടുകയായിരുന്നു. തിരമാലകളുടെ ഇരമ്പലിനും കച്ചവടക്കാരുടെ വിളിച്ചുപറച്ചി ലുകൾക്കും ഇടയിലൂടെ ഒരു വൃദ്ധൻ നടന്നുനീങ്ങി. അയാളുടെ കയ്യിൽ വർണ്ണാഭമായ ഒരു സ്വപ്നലോകം പോലെയുള്ള ബലൂൺ കൂട്ടങ്ങളു ണ്ടായിരുന്നു. ചുവപ്പും നീലയും പച്ചയും മഞ്ഞയും നിറങ്ങളിൽ തിളങ്ങുന്ന ആ ബലൂണുകൾ കാറ്റിലാടി. പക്ഷെ ഒരു ബലൂൺ പോലും അയാളുടെ കയ്യിൽ നിന്ന് ആരും വാങ്ങിയില്ല. ആർക്കും ആ ബലൂൺകാരനെ ശ്രദ്ധിക്കാൻ നേരമില്ലായിരുന്നു എന്നതാണ് സത്യം.
തൻ്റെ ബലൂണുകളുമായി ആളുക ളുടെ ഇടയിലൂടെ ഏറെ നേരം നടന്ന അയാൾ ഒടുവിൽ ഒരു തന്ത്രം പ്രയോഗിച്ചു. കയ്യിലുണ്ടായിരുന്ന ഹൈഡ്രജൻ സിലിണ്ടറിൽ നിന്നും ഗ്യാസ് നിറച്ച രണ്ടു മൂന്ന് ബലൂണുകൾ അയാൾ ആകാശ ത്തേക്ക് അഴിച്ചുവിട്ടു. ജനക്കൂട്ടത്തിന് മുകളിലൂടെ അത് ഉയർന്നു പൊങ്ങുന്നത് കണ്ടപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ആവേശത്തോടെ അങ്ങോട്ട് ഓടിയടുത്തു. മഞ്ഞ ബലൂൺ മേഘങ്ങൾക്കിടയിലേക്ക് മറയുന്നത് നോക്കി നിന്നവർ ഓരോരുത്തരായി അയാളുടെ അടുത്തുനിന്ന് ബലൂണുകൾ വാങ്ങാൻ തുടങ്ങി.
ഒരു സ്ഥലത്ത് തിരക്ക് കുറയു മ്പോൾ അയാൾ അടുത്ത സ്ഥല ത്തെക്ക് നീങ്ങും, വീണ്ടും ഒരു ബലൂൺ ആകാശത്തേക്ക് പറത്തി വിടും. ആ തന്ത്രം അയാളുടെ കച്ചവടത്തെ പൊടിപൊടിപ്പിച്ചു.
ബലൂൺ കച്ചവടക്കാൻ്റെ ഈ പ്രവൃത്തികളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഒരു കൊച്ചു ബാലൻ അവിടെ നിൽപ്പുണ്ടാ യിരുന്നു. അവന്റെ കണ്ണുകളിൽ അത്ഭുതവും ജിജ്ഞാസയും മിന്നിമറഞ്ഞു കൊണ്ടിരുന്നു. ബലൂൺകാരൻ വിശ്രമിക്കാനായി ഒരിടത്ത് ഇരുന്നപ്പോൾ, ആ കുട്ടി പതുക്കെ അടുത്തുചെന്ന് അയാളുടെ ഷർട്ടിൽ മെല്ലെ പിടിച്ചു വലിച്ചു.
വൃദ്ധൻ തിരിഞ്ഞു നോക്കി പുഞ്ചിരി ച്ചപ്പോൾ, കുട്ടി വിറയ്ക്കുന്ന സ്വര ത്തിൽ ചോദിച്ചു:
“അങ്കിൾ… അങ്കിളിന്റെ കയ്യിലുള്ള ആ ചുവന്ന ബലൂൺ പറത്തിവിട്ടാൽ അതും ആകാശത്തേക്ക് ഉയരുമോ?”
“പിന്നെന്താ മോനേ, തീർച്ചയായും ഉയരും!” അയാൾ മറുപടി നൽകി.
കുട്ടിക്ക് പിന്നെയും സംശയമായി. അവൻ ഓരോ നിറത്തിലുള്ള ബലൂണുകളെയും ചൂണ്ടിക്കാട്ടി ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ, അല്പം മടിച്ചുനിന്നുകൊണ്ട് അവൻ ചോദിച്ചു:
“അങ്കിൾ… ആ കൂട്ടത്തിലുള്ള ആ കറുത്ത ബലൂണിനും ഇത്രയും ഉയരത്തിൽ പറക്കാൻ കഴിയുമോ…?
ബലൂൺകാരന്റെ മുഖത്ത് ഒരു വലിയ ചിരി വിരിഞ്ഞു. അയാൾ ആ ബാലന്റെ കണ്ണുകളിലേക്ക് നോക്കി ആഴത്തിൽ പറഞ്ഞു:
“മോനേ… നീ ഒരു കാര്യം മനസ്സിലാക്കണം. ഈ ബലൂണു കളെ ഉയരങ്ങളിലേക്ക് എത്തിക്കു ന്നത് അവയുടെ പുറത്തുള്ള നിറമല്ല, മറിച്ച് അവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ ഹൈഡ്രജൻ വാതകമാണ്. അത് ഉള്ളിടത്തോളം കാലം ഏത് നിറത്തിലുള്ളബലൂണും ആകാശത്തോളം ഉയരും.”
ബലൂൺകാരന്റെ ആ വാക്കുകൾ ആ ബാലന്റെ ഉള്ളിൽ ഒരു വലിയ വെളിച്ചമായി പടർന്നു.
ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് വലിയൊരു സത്യമാണ്. ഒരാളെ ജീവിതത്തിൽ വിജയിപ്പിക്കുന്നത് അയാളുടെ സൗന്ദര്യമോ, നിറമോ, സാമ്പത്തിക പശ്ചാത്തലമോ അല്ല.നമ്മുടെ ഉള്ളിലെ ആത്മ വിശ്വാസവും, മൂല്യങ്ങളും, കഠിനാധ്വാനവുമാണ് നമ്മുടെ ഉള്ളിലെ “ഹൈഡ്രജനാണ് നമ്മുടെ ആത്മവിശ്വാസം. അത് കൂടെയു ണ്ടെങ്കിൽ പ്രതിസന്ധികളുടെ ഏത് കടൽക്കാറ്റിലും നമുക്ക് ആകാശ ത്തോളം ഉയരത്തിൽ പറക്കാൻ സാധിക്കും.
നമ്മുടെ ഉള്ളിലെ സ്വപ്നങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ: “You have to dream before your dreams can come true.” (സ്വപ്നങ്ങൾ യാഥാർത്ഥ്യമാ കുന്നതിന് മുൻപ് നിങ്ങൾ സ്വപ്നം കണ്ടു തുടങ്ങണം.)നിറമോ ജാതിയോ സാമ്പത്തിക പശ്ചാത്തലമോ നിങ്ങളുടെ സ്വപ്നങ്ങൾക്ക് തടസ്സമല്ല. നിങ്ങളുടെ ഉള്ളിലെ ‘ഹൈഡ്രജൻ’ നിങ്ങളുടെ ആത്മവിശ്വാസമാണ്.
വിജയം എന്നത് വെറും പണമോ പ്രശസ്തിയോ മാത്രമല്ല. അത് നിങ്ങൾ വളർത്തിയെടുക്കുന്ന വ്യക്തിത്വമാണ്. ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഓർമ്മിപ്പിച്ചു: “Try not to become a man of success, but rather try to become a man of value.” (വിജയിയായ ഒരു മനുഷ്യനാകാൻ ശ്രമിക്കുന്നതി നേക്കാൾ, മൂല്യമുള്ള ഒരു മനുഷ്യ നാകാൻ ശ്രമിക്കുക.) പുറമെ കാണുന്ന നിറപ്പകിട്ടിനേക്കാൾ ഉള്ളിലെ ഗുണങ്ങൾക്കാണ് ലോകം വില കൽപ്പിക്കുന്നത്. വിജയത്തിന് ഒരു നിശ്ചിത നിറമില്ല, അതിന് ജാതിയോ വംശമോ ഇല്ല. അതിനു ള്ളത് ഒരേയൊരു അളവുകോൽ മാത്രം—അത് നിങ്ങളുടെ ആന്തരിക ശക്തിയാണ്.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമ്മെ താങ്ങിനിർ ത്തുന്നത് നമ്മുടെ സ്വഭാവ മഹിമ യാണ്.”Success is not about a color outside. It’s about character inside.” (വിജയം എന്നത് പുറത്തെ നിറത്തെക്കുറിച്ചല്ല, മറിച്ച് ഉള്ളിലെ സ്വഭാവത്തെക്കുറിച്ചാണ്.)ബലൂൺ ഏത് നിറത്തിലുള്ളതായാലും അതിനുള്ളിലെ ഹൈഡ്രജൻ അതിനെ ഉയരങ്ങളിലെത്തിക്കും. അതുപോലെ, നിങ്ങളുടെ ലക്ഷ്യബോധം ഉറച്ചതാണെങ്കിൽ ലോകത്തിലെ ഒരു ശക്തിക്കും നിങ്ങളെ തളർത്താനാവില്ല.
ഉപസംഹാരം
നിങ്ങൾ ആരാണെന്നോ എവിടെ നിന്ന് വരുന്നു എന്നതോ അല്ല പ്രധാനം. നിങ്ങളുടെ ഉള്ളിൽ നിങ്ങൾ എത്രത്തോളം വലിയ സ്വപ്നങ്ങൾ സൂക്ഷിക്കുന്നു എന്നതിലാണ് കാര്യം. വിജയം എന്നത് ആരുടെയും കുത്തകയല്ല; അത് സ്വന്തമാക്കാൻ ആഗ്രഹി ക്കുന്ന, അതിനായി കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും പ്രാപ്യമായ ഒന്നാണ്.
ഓർക്കുക: നിങ്ങളുടെ ഉള്ളിലെ തീപ്പൊരിയാണ് നിങ്ങളെ നക്ഷത്ര ങ്ങളോളം ഉയർത്തുന്നത്. ആ ആന്തരിക ശക്തിയെ തിരിച്ച റിയുക, ഉയരങ്ങളിലേക്ക് പറന്നുയ രുക. ഇതു തന്നെയാണ്റോബിൻ ശർമ്മ പറഞ്ഞതും:”Your outer world is a reflection of your inner world.” (നിങ്ങളുടെ പുറംലോകം നിങ്ങളുടെ ആന്തരിക ലോകത്തിന്റെ പ്രതിഫലനമാണ്.)
നിങ്ങളുടെ ഉള്ളിലെ ആ ആന്തരിക ശക്തിയെ തിരിച്ചറിയുക. അപ്പോൾ ലോകം നിങ്ങളെ നോക്കി അത്ഭുതപ്പെടും.
കേരളം ചുട്ടുപൊള്ളുന്നു: എന്തുകൊണ്ട് കേരളത്തിൽ ചൂട് ഇത്രയധികം കൂടുന്നു? അറിയേണ്ട കാര്യങ്ങൾ
കേരളത്തിൽ വേനൽ കടുക്കുക യാണ്. പല ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, എന്തുകൊണ്ടാണ് ഇത്തവണ ഇത്രയധികം ചൂട് അനുഭവപ്പെ ടുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരി ക്കേണ്ടത് അത്യാവശ്യമാണ്.
എന്തുകൊണ്ട് ചൂട് ഇത്രയധികം കൂടുന്നു?
നിലവിലെ കഠിനമായ ചൂടിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
* സൂര്യരശ്മികളുടെ പതനം (Pre-monsoon Period): മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ സൂര്യൻ ഉത്തരായന പഥത്തിലൂടെ സഞ്ചരിക്കുമ്പോൾ കേരളത്തിന് മുകളിൽ നേരിട്ട് എത്തുന്നു. ഇത് സൂര്യരശ്മികൾ കൂടുതൽ തീവ്രത യോടെ ഭൂമിയിൽ പതിക്കാൻ കാരണമാകുന്നു.
* കാറ്റിന്റെ ഗതിയിലുള്ള മാറ്റം: അന്തരീക്ഷത്തിൽ കാറ്റിന്റെ സഞ്ചാരം കുറയുന്നതും വരണ്ട കാറ്റ് വീശുന്നതും ചൂട് ഒരിടത്ത് തന്നെ തങ്ങിനിൽക്കാൻ (Heat accumulation) കാരണമാകുന്നു. കടൽക്കാറ്റ് കരയിലേക്ക് എത്തുന്ന തിലെ കാലതാമസവും ഇതിന് ആക്കം കൂട്ടുന്നു.
* ഈർപ്പത്തിന്റെ അളവ് (Humidity): കേരളം ഒരു തീരദേശ സംസ്ഥാനമാ യതിനാൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാണ്. ഇത് യഥാർത്ഥ താപനിലയേക്കാൾ 4 മുതൽ 5 ഡിഗ്രി വരെ കൂടുതൽ ചൂട് നമുക്ക് അനുഭവപ്പെടാൻ ഇടയാ ക്കുന്നു (Feels Like Temperature). വിയർപ്പ് വറ്റാത്ത അവസ്ഥ വരുന്നത് ഇതുകൊണ്ടാണ്.
* മേഘാവരണത്തിന്റെ കുറവ്: ആകാശത്ത് മേഘങ്ങൾ കുറവായ തിനാൽ സൂര്യപ്രകാശം തടസ്സമി ല്ലാതെ നേരിട്ട് ഭൂമിയിലെത്തുന്നു. ഇത് ഭൂമി വേഗത്തിൽ ചൂടാകാൻ കാരണമാകുന്നു.
താപനില എങ്ങോട്ട്?
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങ ളുടെ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ ചൂട് ഇനിയും ഉയരാനാണ് സാധ്യത.
* പൊതുവെ കേരളത്തിൽ 36°C മുതൽ 40°C വരെ താപനില ഉയരാം.
* ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് പാലക്കാട്, തൃശൂർ, പുനലൂർ തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 40°C കടക്കാനും സാധ്യതയുണ്ട്.
ആശ്വാസമായി വേനൽമഴ എത്തുമോ?
ഏപ്രിൽ പകുതിയോടെ കേരള ത്തിൽ വേനൽമഴ (Summer Showers) സജീവമാകാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും ഇടിമിന്നലോടു കൂടിയ മഴയായി രിക്കും നൽകുക. ഈ മഴ താപനി ലയിൽ താത്കാലികമായ കുറവ് വരുത്തുമെങ്കിലും, അന്തരീക്ഷ ത്തിലെ ഈർപ്പം വർദ്ധിപ്പിക്കുന്ന തിനാൽ മഴയ്ക്ക് ശേഷം ഉഷ്ണം കൂടാൻ സാധ്യതയുണ്ട്. ജൂൺ ആദ്യവാരത്തോടെ എത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) മാത്രമാണ് യഥാർത്ഥത്തിൽ ചൂടിന് ശമനം നൽകുന്നത്.
ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
കഠിനമായ ചൂട് ആരോഗ്യപ്രശ്ന ങ്ങളിലേക്ക് നയിക്കാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
* സമയക്രമം പാലിക്കുക: സൂര്യപ്രകാശം ഏറ്റവും കഠിനമായി ഏൽക്കുന്ന ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
* ജലപാനം: ദാഹം തോന്നിയില്ലെ ങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒപ്പം ഒആർഎസ് (ORS), ഉപ്പിട്ട കഞ്ഞിവെള്ളം, ഇളനീർ എന്നിവ ശീലമാക്കുക.
* വസ്ത്രധാരണം: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറ ങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* പ്രത്യേക കരുതൽ: കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് രോഗബാധിതർ എന്നിവർ ചൂട് ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
സ്വർണ്ണവില താഴേക്ക്: ഇത് നിക്ഷേപിക്കാൻ പറ്റിയ സമയമോ? സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു
മലയാളികളുടെ ജീവിതത്തിൽ സ്വർണം വെറുമൊരു ആഭരണമല്ല, മറിച്ച് ഏറ്റവും സുരക്ഷിതമായ ഒരു സാമ്പത്തിക കരുതലാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിലു ണ്ടാകുന്ന തുടർച്ചയായ ഇടിവ് സാധാരണക്കാരിലും നിക്ഷേപ കരിലും ഒരുപോലെ ആശങ്ക പടർത്തുന്നുണ്ട്. റെക്കോർഡ് ഉയരങ്ങളിൽ നിന്ന് സ്വർണം പെട്ടെന്ന് താഴേക്ക് പതിക്കുന്നത് എന്തുകൊണ്ടാണ്? ഈ പ്രവണത തുടരുമോ? സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങൾ പരിശോധിക്കാം.
വില ഇടിയാൻ കാരണമായ ഘടകങ്ങൾ
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രധാനമായും കേരളത്തിലെ സ്വർണ്ണവിലയെയും നിയന്ത്രിക്കുന്നത്. നിലവിലെ ഇടിവിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
1. കരുത്താർജ്ജിക്കുന്ന യുഎസ് ഡോളർ
ആഗോള വിപണിയിൽ സ്വർണ്ണവില നിശ്ചയിക്കപ്പെടുന്നത് ഡോളറി ലാണ്. അമേരിക്കൻ സമ്പദ്വ്യ വസ്ഥ കരുത്താർജ്ജിക്കുകയും ഡോളർ ഇൻഡക്സ് ഉയരുകയും ചെയ്യുമ്പോൾ, മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്ന വർക്ക് അത് ചെലവേറിയതാകുന്നു. ഇത് സ്വാഭാവികമായും സ്വർണ്ണ ത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില താഴാൻ കാരണമാവുകയും ചെയ്യുന്നു.
2. പലിശനിരക്കിലെ വർദ്ധനവ് (Federal Reserve Policy)
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിര ക്കുകൾ ഉയർത്തുന്നത് സ്വർണ്ണ ത്തിന് തിരിച്ചടിയാണ്. പലിശ നിരക്ക് കൂടുമ്പോൾ ബോണ്ടു കളിലും ഫിക്സഡ് ഡെപ്പോസി റ്റുകളിലും നിക്ഷേപിക്കുന്നത് കൂടുതൽ ലാഭകരമായി മാറുന്നു. പലിശയോ ഡിവിഡന്റോ നൽകാത്ത സ്വർണ്ണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ച് മറ്റ് മേഖലകളിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് ഒരു കാരണം.
3. കുറയുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ
യുദ്ധകാലത്തോ വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങളോ നിലനിൽ ക്കുമ്പോഴാണ് സ്വർണ്ണം ഒരു ‘സേഫ് ഹെവൻ’ (Safe Haven) ആയി പരിഗണിക്കപ്പെടുന്നത്. നിലവിൽ ആഗോളതലത്തിൽ വലിയ യുദ്ധഭീഷണികൾക്ക് താൽക്കാലിക ശമനം ഉണ്ടായതും വിപണിയിലെ പരിഭ്രാന്തി (Panic Buying) കുറഞ്ഞതും വില കുറയാൻ ഇടയാക്കി.
4. ഓഹരി വിപണിയിലെ മുന്നേറ്റം
ആഗോള ഓഹരി വിപണികൾ മികച്ച നേട്ടമുണ്ടാക്കുമ്പോൾ നിക്ഷേപകർ റിസ്ക് എടുക്കാൻ തയ്യാറാവുകയും സ്വർണ്ണത്തിലുള്ള നിക്ഷേപം കുറയ്ക്കുകയും ചെയ്യുന്നു. ഈ ഫണ്ട് റൊട്ടേഷൻ സ്വർണ്ണവിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വിദഗ്ധർ പറയുന്നത് എന്ത്?
സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഇപ്പോഴത്തെ ഇടിവ് ഒരു ‘താൽക്കാലിക വിപണി ക്രമീകരണം’ (Market Correction) മാത്രമാണ്. “ആഗോള സാമ്പത്തിക നയങ്ങളിലെ മാറ്റം കാരണം ഹ്രസ്വകാലത്തേക്ക് വിലയിൽ ഇടിവോ ചാഞ്ചാട്ടമോ ഉണ്ടായേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തെ പ്രതിരോധി ക്കാൻ സ്വർണ്ണത്തോളം മികച്ച മറ്റൊരു നിക്ഷേപമില്ല.” എന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ പക്ഷം.
വില ഇനിയും ഇടിയുമോ?
വരും ദിവസങ്ങളിൽ സ്വർണ്ണവില യുടെ ഗതി നിർണ്ണയിക്കുന്നത് താഴെ പറയുന്ന ഘടകങ്ങളാ യിരിക്കും:
* ഇടിയാൻ സാധ്യത: അമേരിക്കൻ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തുകയോ, ഡോളർ കൂടുതൽ ശക്തമാവു കയോ ചെയ്താൽ വില ഇനിയും കുറയാം.
* തിരിച്ചുയരാൻ സാധ്യത: പണപ്പെരുപ്പം (Inflation) വർദ്ധിക്കു കയോ, പുതിയ ഭൗമരാഷ്ട്രീയ തർക്കങ്ങൾ ഉടലെടുക്കുകയോ ചെയ്താൽ സ്വർണം വീണ്ടും റെക്കോർഡുകൾ ഭേദിക്കും.
നിഗമനം
ചുരുക്കത്തിൽ, സ്വർണ്ണവിലയിലുണ്ടാകുന്ന ഈ ഇടിവ് ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ദീർഘകാല നിക്ഷേപകർക്കും ഒരു സുവർണ്ണാ വസരമാണ്. ഹ്രസ്വകാല ലാഭം പ്രതീക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെങ്കിലും, വരും വർഷങ്ങളിൽ സ്വർണം അതിന്റെ മൂല്യം വീണ്ടെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ദുബായ് മിറാക്കിൾ ഗാർഡൻ: യുഎഇ താമസക്കാർക്ക് പ്രവേശന ടിക്കറ്റിൽ വൻ ഇളവ്; സീസൺ അവസാനം വരെ ടിക്കറ്റ് നിരക്ക് വെറും 30 ദിർഹം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ഉദ്യാനമായ ദുബായ് മിറാക്കിൾ ഗാർഡൻ യുഎഇ താമസക്കാർ ക്കായി പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. ഏപ്രിൽ 1 ബുധനാഴ്ച മുതൽ മെയ് 31 ഞായറാഴ്ച വരെയുള്ള കാലയളവിൽ യുഎഇ റെസിഡന്റ്സ് ഐഡിയുള്ളവർക്ക് വെറും 30 ദിർഹത്തിന് ഗാർഡനിൽ പ്രവേശിക്കാം.
റമദാൻ കാലയളവിൽ നൽകിയ സൗജന്യ പ്രവേശനത്തിന് ലഭിച്ച വൻ ജനപങ്കാളിത്തത്തിന് പിന്നാലെയാണ് ഈ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 14-ാം സീസൺ അവസാനിക്കുന്നത് വരെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും, ഇത് കുടുംബ ങ്ങൾക്കൊപ്പം എത്തുന്നവർക്ക് വലിയ ആശ്വാസമാകും.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
* ടിക്കറ്റ് നിരക്ക്: 30 ദിർഹം (യുഎഇ താമസക്കാർക്ക് മാത്രം).
* കാലയളവ്: ഏപ്രിൽ 1 മുതൽ മെയ് 31 വരെ.
* കുട്ടികൾക്ക്: 12 വയസ്സിന് താഴെ സൗജന്യം.
* സമയം: ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ (സൗജന്യ പ്രവേശനം വൈകുന്നേരം 6 മണി വരെ മാത്രം).
എന്താണ് മിറാക്കിൾ ഗാർഡന്റെ പ്രത്യേകത?
അൽ ബർഷ 3-ൽ 72,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ പൂന്തോട്ടത്തിൽ 150 ദശലക്ഷത്തി ലധികം പൂക്കളാണ് ഒരുക്കിയിരി ക്കുന്നത്. ഈ സീസണിൽ ‘ബ്ലൂമിംഗ് വണ്ടേഴ്സ്, എൻഡ്ലെസ് മെമ്മറീസ്’ (Blooming Wonders, Endless Memories) എന്ന പ്രമേയത്തിലാണ് സന്ദർശകരെ സ്വീകരിക്കുന്നത്.
ലോക റെക്കോർഡുകൾ:
നിലവിൽ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ഈ പൂന്തോട്ട ത്തിനുള്ളത്:
* ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡൻ (2013).
* ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ശില്പം (എമിറേറ്റ്സ് എ380 വിമാനം – 2016).
* ലോകത്തിലെ ഏറ്റവും വലിയ ടോപ്പിയറി ഘടന (18 മീറ്റർ ഉയരമുള്ള മിക്കി മൗസ് – 2018).
സന്ദർശകർക്ക് എങ്ങനെ എത്താം?
സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി വിശാലമായ പാർക്കിംഗ് സൗകര്യം ഇവിടെയുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് 105-ാം നമ്പർ ബസ്സിൽ കയറി 15-20 മിനിറ്റിനുള്ളിൽ ഇവിടെ എത്താം. വെറും 5 ദിർഹ മാണ് ബസ് ചാർജ്. പ്രവൃത്തിദിവസങ്ങളിൽ ഓരോ 30 മിനിറ്റിലും വാരാന്ത്യങ്ങളിൽ 20 മിനിറ്റ് ഇടവേളകളിലും ബസ് സർവീസ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് www.dubaimiraclegarden.com എന്ന വെബ്സൈറ്റ് സന്ദർശിക്കാ വുന്നതാണ്.

