“നമ്മുടെ പതനത്തിന് കാരണം എപ്പോഴും നമ്മുടെ ശത്രുക്കളായി രിക്കില്ല, ചിലപ്പോൾ നമ്മൾ വിശ്വസിച്ചു കൂടെക്കൂട്ടിയ സുഹൃ ത്തുക്കളോ നമ്മൾ അശ്രദ്ധ മായി പറഞ്ഞുപോയ വാക്കുകളോ ആകാം. കഠിനാധ്വാനിയായ ഒരു കാളയുടെ കഥ വാക്കുകളുടെ ശക്തിയെക്കുറിച്ചും ആശയവിനി മയത്തിൽ നാം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ചിന്തിപ്പി ക്കുന്ന ഒരു അപൂർവ്വ കഥയാണിത്.”
ഒരു കൊച്ചു ഗ്രാമത്തിൽ അധ്വാനി യായ ഒരു കർഷകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ കാളയും നായയും കഴുതയും ആടും പന്നിയുമെല്ലാം ഒരേ കുടുംബം പോലെ കഴിഞ്ഞുപോന്നു. എല്ലാവർക്കും അവരവരുടേതായ ജോലികളുണ്ടായിരുന്നു.
ഒരു ദിവസം കഠിനമായ വെയിലിൽ പാടം മുഴുവൻ ഉഴുതുമറിച്ച്, അങ്ങേയറ്റം ക്ഷീണിതനായാണ് കാള വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാളയുടെ തളർച്ച കണ്ട നായ അരികിൽ ചെന്ന് ചോദിച്ചു, “എന്തുപറ്റി സുഹൃത്തേ, നീ ഇന്ന് വല്ലാതെ തളർന്നിരിക്കുന്നല്ലോ?”
നെടുവീർപ്പിട്ടുകൊണ്ട് കാള പറഞ്ഞു, “അതേ സുഹൃത്തേ, ഇന്ന് വലിയ പണിയായിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നു. ഒരു ദിവസമെങ്കിലും ഒന്ന് വിശ്രമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്.”
കാളയുടെ വാക്കുകൾ കേട്ട നായയ്ക്ക് വലിയ സഹതാപം തോന്നി. അവൻ ഈ വിവരം വീട്ടിലെ കഴുതയോട് പറഞ്ഞു: “നമ്മുടെ കാള പാവമാണ്. കുറച്ചു ദിവസമായി അവൻ വല്ലാത്ത ക്ഷീണത്തിലാണ്. ഇനിയും ഇതുപോലെ പണിയെടുത്താൽ അവൻ പാടത്ത് കുഴഞ്ഞുവീഴും. ഇനി അവന് ജോലി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.”
തൊഴുത്തിൽ പുല്ലു തിന്നുകൊണ്ടി രുന്ന ആടിനെ കണ്ടപ്പോൾ കഴുത തന്റെ ആശങ്ക പങ്കുവെച്ചു. “ആടേ, നീ എത്ര ഭാഗ്യവാനാണ്! നിനക്ക് കാളയെപ്പോലെ കഷ്ടപ്പെടേ ണ്ടല്ലോ.”
ആട് അത്ഭുതത്തോടെ ചോദിച്ചു, “അതെന്താ കഴുതച്ചേട്ടാ അങ്ങനെ പറഞ്ഞത്?”
“അല്ല, നമ്മുടെ കാളയുടെ കാര്യം കഷ്ടമാണ്. ജോലി അത്രയ്ക്കും കഠിനമാണെന്നും ഇനി ഒരടി മുന്നോട്ട് നീങ്ങാൻ തനിക്ക് കഴിയി ല്ലെന്നുമാണ് അവൻ പറയുന്നത്,” കഴുത പറഞ്ഞു.
ഇത് കേട്ട ആട് പന്നിയുടെ അരികി ലെത്തി. “പന്നിയേ, നമുക്കിനി ജോലിഭാരം കൂടും കേട്ടോ.”
“അതെന്താ?” പന്നി സംശയ ത്തോടെ ചോദിച്ചു.
“നമ്മുടെ കാളയ്ക്ക് ഇനി പണിയെടുക്കാൻ തീരെ വയ്യത്രേ! അവൻ ജോലിക്കൊന്നും വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു,” ആട് പറഞ്ഞു.
ഇതുകേട്ട പന്നിക്ക് ദേഷ്യം വന്നു. “പണിയെടുക്കാതെ പിന്നെ അവനെന്താ ചെയ്യാൻ പോകുന്നത്?”
“അവൻ യജമാനനോട് സമരം ചെയ്യാൻ പോവുകയാണെന്നാണ് കേൾക്കുന്നത്,” ആട് പറഞ്ഞു നിർത്തി.
അവസാനം ഈ വാർത്ത പന്നിയിലൂടെ യജമാനന്റെ കാതുകളിലെത്തി. പന്നി പറഞ്ഞു: “യജമാനനേ, സൂക്ഷിക്കണം! കാള നിങ്ങളെ എതിർത്തു സംസാരി ക്കാൻ തുടങ്ങിയിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകാനാണ് അവന്റെ പദ്ധതിയത്രേ!”
യജമാനൻ ഞെട്ടിപ്പോയി. താൻ അന്നം കൊടുക്കുന്ന കാള തന്നെ ചതിക്കാനൊരുങ്ങുന്നു എന്ന വാർത്ത അദ്ദേഹത്തെ പ്രകോപിപ്പിച്ചു. വിശ്വസിക്കാൻ കൊള്ളാത്തവനെ എന്തിനു വളർത്തണം എന്ന് ചിന്തിച്ച അദ്ദേഹം, അന്നുതന്നെ തന്റെ കത്തിക്ക് മൂർച്ച കൂട്ടി. പിറ്റേദിവസം നേരം പുലർന്നപ്പോൾ ആ പാവം കാളയെ കൊന്ന് കറി വച്ചു .കാള മരിച്ചത് പണിയെടുത്തുള്ള ക്ഷീണം കൊണ്ടായിരുന്നില്ല. മറിച്ച്, താൻ വിശ്വസിച്ചു പറഞ്ഞ ഒരു വാക്ക് അർത്ഥം മാറി യജമാനന്റെ മുന്നിലെത്തിയത് കൊണ്ടാണ്. നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. നാം ഉദ്ദേശിച്ച അർത്ഥമല്ല നമ്മുടെ വാക്കുകൾക്ക് മറ്റുള്ളവർ നൽകു ന്നത്. അതുതന്നെയാണ് ഈ കഥ നൽകുന്ന വലിയ പാഠം .
1. വാക്കുകളുടെ പരിണാമം: കാള തന്റെ ക്ഷീണം നായയോട് പറഞ്ഞു. നായ അത് കഴുതയോട് പറഞ്ഞപ്പോൾ കാളയ്ക്ക് ജോലി ചെയ്യാൻ വയ്യ എന്നായി. ആട് വഴി പന്നിയിലേക്ക് എത്തിയപ്പോഴേക്കും കാള ‘സമരം ചെയ്യുന്നു’ എന്നും ‘യജമാനനെ എതിർക്കുന്നു’ എന്നും അർത്ഥം മാറി. ഒരു ചെറിയ പരാതി വലിയൊരു കലാപമായി വ്യാഖ്യാനി ക്കപ്പെട്ടു.
ആശയവിനിമയത്തിലെ ഈ പാളിച്ചയെക്കുറിച്ച് പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായ ജോർജ്ജ് ബെർണാഡ് ഷാ പറഞ്ഞത് ശ്രദ്ധേയമാണ്:
“The single biggest problem in communication is the illusion that it has taken place.” (ആശയവിനിമയത്തിലെ ഏറ്റവും വലിയ പ്രശ്നം, അത് കൃത്യമായി നടന്നു എന്ന നമ്മുടെ മിഥ്യാധാര ണയാണ്.)
2. ആരെ വിശ്വസിക്കണം? എവിടെ പറയണം?
നമ്മുടെ മനസ്സിന്റെ ഭാരം കുറയ്ക്കാൻ നാം പങ്കുവെക്കുന്ന കാര്യങ്ങൾ കേൾക്കുന്നവർ അത് എങ്ങനെ ഉൾക്കൊള്ളുന്നു എന്നത് പ്രധാനമാണ്. ചെറിയ മനസ്സുള്ള വർ വ്യക്തികളെക്കുറിച്ച് സംസാരി ക്കുമ്പോൾ, വലിയ മനസ്സുള്ളവർ ആശയങ്ങളെക്കുറിച്ച് സംസാരി ക്കുന്നു.അമേരിക്കൻ രാഷ്ടീയനേ താവും നയതന്ത്രജ്ഞയും സാമൂഹ്യപ്രവർത്തകയും,അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ കാലം പ്രഥമവനിതയാ യിരുന്ന എലീനർ റൂസ്വെൽറ്റ് വാക്കുകളുടെ പ്രസക്തിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കു.:
“Great minds discuss ideas; average minds discuss events; small minds discuss people.”കാളയുടെ സുഹൃത്തുക്കൾ ആ കാളയുടെ വിഷമത്തെ ഒരു ‘സംഭവം’ ആക്കി മാറ്റുകയും അവസാനം അതൊരു ‘വ്യക്തിപരമായ അധിക്ഷേപം’ ആയി യജമാനന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
3. നാവു പിഴച്ചാൽ ആയുസ്സു പോകും
നൂറു വട്ടം ചിന്തിച്ചിട്ട് ഒരു വട്ടം മാത്രം സംസാരിക്കുക. വാക്കുകൾ അമ്പു പോലെയാണ്; ഒരിക്കൽ തൊടുത്തു വിട്ടാൽ അത് തിരിച്ചെടുക്കാൻ കഴിയില്ല. ഇത് തന്നെയാണ് അമേരിക്കയിലെ പ്രശസ്തനായ ഒരു വ്യാപാരിയും ധന നിക്ഷേപ കനും ലോകത്തിലെ സമ്പന്നരിൽ ഒരാളുമായിരുന്ന വാറൻ ബഫറ്റ് നമ്മെ ഓർമ്മിപ്പിക്കുന്നതും അദ്ദേഹം പറയുന്നു”“It takes 20 years to build a reputation and five minutes to ruin it.” (ഒരു വ്യക്തിയുടെ നല്ല പേര് (സൽപ്പേര്) ഉണ്ടാക്കാൻ ഇരുപത് വർഷം വേണ്ടിവരും; എന്നാൽ അത് നശിപ്പിക്കാൻ വെറും അഞ്ച് മിനിറ്റ് മതി.) BCE 551 – 479 കാലഘട്ടത്തിൽ ചൈനയിൽ ജീവിച്ചിരുന്ന സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകൻ കൺഫ്യൂഷ്യസ് നൽകുന്ന ഉപദേശം നാം എപ്പോഴും ഓർക്കണം:
“Think before you speak. Read before you think.” (നിങ്ങൾ സംസാ രിക്കുന്നതിന് മുമ്പ് ആലോചിക്കുക. ആലോചിക്കുന്നതിന് മുമ്പ് വായിക്കുക.) അദ്ദേഹം പറയുന്നത് ചിന്തിച്ച ശേഷം മാത്രമേ സംസാരി ക്കാവൂ എന്നാണ് .കാരണം ഒരു തെറ്റായ വാക്ക് ബന്ധങ്ങളും വിശ്വാസവും തകർക്കാൻ കഴിയും.
4. കേൾക്കുന്നതിലെ ജാഗ്രത
ഈ കഥയിലെ യജമാനൻ ചെയ്ത തെറ്റ് അന്വേഷിക്കാതെ തീരുമാന മെടുത്തു എന്നതാണ്. മറ്റൊരാളുടെ വാക്കുകൾ കേൾക്കുമ്പോൾ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെ ടാതെ പ്രതികരിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിമാറാം. അമേരിക്കൻ അദ്ധ്യാപകനും എഴുത്തുകാരനും വ്യവസായിയും പ്രഭാഷകനും, “The 7 Habits of Highly Effective People “എന്ന പ്രശസ്ത പുസ്തകത്തിൻ്റെ രചയിതാവുമായ സ്റ്റീഫൻ കോവി പറഞ്ഞതുപോലെ, “ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക, എന്നിട്ട് മറ്റുള്ളവർക്ക് നമ്മെ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക.”
“Seek first to understand, then to be understood.”
വിജയത്തിലേക്കുള്ള പ്രായോഗിക പാഠങ്ങൾ
* അതിരുകൾ നിശ്ചയിക്കുക: എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കുവെക്കാതിരിക്കുക. ചില നിശബ്ദതകൾ വാക്കുകളേക്കാൾ സുരക്ഷിതമാണ്.
* വാക്കുകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ ക്ഷീണമോ പരാതിയോ ‘നിസ്സഹായത’ ആയി വ്യാഖ്യാനിക്ക പ്പെടാൻ ഇടനൽകരുത്.
* സത്യാവസ്ഥ പരിശോധിക്കുക: കേട്ടുകേൾവികൾ വിശ്വസിക്കുന്ന തിന് മുൻപ് നേരിട്ട് സംസാരിക്കാൻ തയ്യാറാവുക.
* വിശ്വാസ്യത ഉറപ്പാക്കുക: നിങ്ങളുടെ വാക്കുകൾ കൈമാ റാൻ വിശ്വസ്തരായ സുഹൃത്തു ക്കളെ മാത്രം തിരഞ്ഞെടുക്കുക.
അവസാന ചിന്ത
കാള കൊല്ലപ്പെട്ടത് അതിന്റെ കഴിവുകേട് കൊണ്ടല്ല, മറിച്ച് അതിന്റെ വാക്കുകൾ ‘തെറ്റായ കൈകളിൽ’ എത്തിയത് കൊണ്ടാണ്. നമ്മുടെ ജീവിത ത്തിലും വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അത് നമ്മെ ഉയരങ്ങളിലേക്ക് നയിക്കാം, അല്ലെങ്കിൽ ഇല്ലാതാക്കാം. അതുകൊണ്ട്, സംസാരിക്കു ന്നതിലും കേൾക്കുന്നതിലും ഒരുപോലെ വിവേകം പുലർത്തുക.
കാരണം, നിങ്ങളുടെ വായ തുറക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വാതിൽ തുറക്കുന്നത് പോലെയാണ്!


